Latest News

മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വിജയ് യേശുദാസ് എന്ന മലയാളികളുടെ പ്രിയ ഗായകന്‍ ഇനി മലയാള സിനിമയില്‍ പാടുകയില്ല എന്ന തീരുമാനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഗായകന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഒരാളാണ് വിജയ് യേശുദാസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളില്‍ വിജയ് പാടിയിട്ടുണ്ട്. എന്നാല്‍ മറ്റു ഭാഷകളിലെ പോലെ അല്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്നും, ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ ഒരു കാരണം അതാണെന്നും വിജയ് യേശുദാസ് സൂചിപ്പിച്ചു. മലയാളികളുടെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. തന്റെ അച്ഛനടക്കം പലര്‍ക്കും ഗാനരംഗത്ത് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വിജയ് പറയുന്നു. മലയാള സിനിമയില്‍ പാടുകയില്ല എന്ന വിജയുടെ തീരുമാനം സംഗീത ആസ്വാദകരേയും ആരാധകരേയും വളരെയേറെ നിരാശരാക്കിയിരിക്കുകയാണ്. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് സ്വന്തമാക്കിയിരുന്നു. ലൈഫ് ഇസ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടാണ് വിജയ് യേശുദാസ് മലയാളത്തില്‍ ആദ്യമായി പാടുന്നത്. ഗായകനു പുറമെ നല്ലൊരു അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. മാരി എന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ പ്രതിനായകനായി വിജയ് അഭിനയിച്ചു. നിരവധി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു ഗായകനാണ് വിജയ്. യേശുദാസ് എന്ന അനശ്വര ഗായകന്റെ ഈ മകന്‍ കഴിവ് കൊണ്ടാണ് സിനിമ പിന്നണി ഗാന രംഗത്ത് തന്റെ പ്രതിഭ തെളിയിച്ചത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും വിജയുടെ ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. സംസ്ഥാന അവാര്‍ഡിനു പുറമെ മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകളും വിജയ് യേശുദാസിന് ലഭിച്ചിട്ടുണ്ട്.

Fri Oct 2020 | 05:28:51 news

മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വിജയ് യേശുദാസ് എന്ന മലയാളികളുടെ പ്രിയ ഗായകന്‍ ഇനി മലയാള സിനിമയില്‍ പാടുകയില്ല എന്ന തീരുമാനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഗായകന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഒരാളാണ് വിജയ് യേശുദാസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളില്‍ വിജയ് പാടിയിട്ടുണ്ട്. എന്നാല്‍ മറ്റു ഭാഷകളിലെ പോലെ അല്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്നും, ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ ഒരു കാരണം അതാണെന്നും വിജയ് യേശുദാസ് സൂചിപ്പിച്ചു. മലയാളികളുടെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. തന്റെ അച്ഛനടക്കം പലര്‍ക്കും ഗാനരംഗത്ത് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വിജയ് പറയുന്നു. മലയാള സിനിമയില്‍ പാടുകയില്ല എന്ന വിജയുടെ തീരുമാനം സംഗീത ആസ്വാദകരേയും ആരാധകരേയും വളരെയേറെ നിരാശരാക്കിയിരിക്കുകയാണ്. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് സ്വന്തമാക്കിയിരുന്നു. ലൈഫ് ഇസ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടാണ് വിജയ് യേശുദാസ് മലയാളത്തില്‍ ആദ്യമായി പാടുന്നത്. ഗായകനു പുറമെ നല്ലൊരു അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. മാരി എന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ പ്രതിനായകനായി വിജയ് അഭിനയിച്ചു. നിരവധി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു ഗായകനാണ് വിജയ്. യേശുദാസ് എന്ന അനശ്വര ഗായകന്റെ ഈ മകന്‍ കഴിവ് കൊണ്ടാണ് സിനിമ പിന്നണി ഗാന രംഗത്ത് തന്റെ പ്രതിഭ തെളിയിച്ചത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും വിജയുടെ ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. സംസ്ഥാന അവാര്‍ഡിനു പുറമെ മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകളും വിജയ് യേശുദാസിന് ലഭിച്ചിട്ടുണ്ട്.


ശരീരത്തിലെ ഓക്‌സിജന്‍ അളവു കൂട്ടാം, വീട്ടിലിരുന്ന്‌

Fri May 2021 | 05:54:13 news

കൊവിഡ് ഗുരുതരമാകുന്ന അവസ്ഥയാണ് ഓക്‌സിജന്‍ കുറയുന്നത്. ഹൈപ്പോക്‌സിയ എന്നാണ് ഇത് അറിയപ്പെടുന്നത് 94ല്‍ കുറഞ്ഞാല്‍ തന്നെ അല്‍പം അപകടമാണ്. ഇത് കുറഞ്ഞാല്‍ ശരീരത്തിലെ മൊത്തം അവയവങ്ങളെ ബാധിയ്ക്കും. ഇതു പോലെ പുറമേ നിന്നും ഓക്‌സിജന്‍ കുറയും. കൊവിഡ് ബാധിച്ചാല്‍ ചില പ്രത്യേക ആരോഗ്യാവസ്ഥയിലുള്ളവര്‍ക്ക് ഹൈപ്പോക്‌സിയ വരാന്‍ സാധ്യതയേറെയാണ്. ഇത് അനീമിയ അതായത് രക്തക്കുറവ് ഉള്ളവര്‍ക്ക്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്, ആസ്തമ പോലുള്ള അവസ്ഥ, ലംഗ്‌സ് പ്രശ്‌നമുള്ളവര്‍ക്ക്, ക്രോണിക് ഒബ്‌സസീല് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്നിവയുള്ളവര്‍ക്ക് ഇത് വരാന്‍ സാധ്യതയേറെയാണ്.ഓക്‌സിജന്‍ കുറഞ്ഞാല്‍ തലവേദന, ചിന്താക്കുഴപ്പം, തല ചുറ്റുക പോലുള്ള അവസ്ഥകളുണ്ടാകും. ശരീരത്തിലെ ഓക്‌സിജന്‍ അളവ് കൂടാന്‍ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ബ്രീത്തിംഗ് വ്യായാമങ്ങള്‍. ഇതില്‍ പ്രധാനമാണ് പ്രാണായാമം. ഒരു മുക്ക് അടച്ചു പിടിച്ച് മറ്റേ മൂക്കിലൂടെ ശ്വാസം പുറത്തു വിടുന്നതാണ് ഇത്. ഇത് പത്തു തവണ ചെയ്യാം. ഇത് ശ്വാസകോശത്തിലെ മസിലുകള്‍ കൂട്ടാനും ലംഗ്‌സ് കപാസിറ്റി കൂട്ടാനുമെല്ലാം നല്ലതാണ്.ഇതിനു ശേഷം കുംഭക എന്ന ഒന്നാണ്. ഇതിനായി ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുക. ഉള്ളില്‍ പിടിച്ചു നിര്‍ത്തുക. പിന്നെ പുറത്തു വിടുക. ഇതിന് 1: 1 :2 എന്ന ആനുപാതം പറയുന്നു. അതായത് 1 സെക്കന്റ് ഉള്ളിലേയ്‌ക്കെടുക്കുക, ഒരു സെക്കന്റ് ഉള്ളില്‍ വയ്ക്കുക. 2 സെക്കന്റ് എടുത്തു പുറത്തു വിടുക എന്നതാണ് ഇത്. ഇത് അടുത്ത സ്റ്റെപ്പില്‍ 1 2 21 എന്ന ആനുപാതത്തില്‍ എടുക്കാം. അടുത്തത് 1: 3 :2 എന്ന രീതിയില്‍ ചെയ്യുക. ഇത് അവസാനം 1: 4: 2 എന്ന ആനുപാതത്തില്‍ എടുക്കാം.