ന്യൂഡൽഹി: ലോക്‌സഭാ സമ്മേളനത്തിനിടെ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ നടത്തിയ ‘ആക്ഷേപകരമായ’ പരാമർശത്തിൽ ബിജെപി എംപി രമേഷ് ബിധുരി ഖേദം പ്രകടിപ്പിച്ചു. സെപ്തംബർ 21 ന് നടന്ന ലോക്‌സഭാ സമ്മേളനത്തിനിടെയായിരുന്നു ബിധുരിയുടെ പരാമർശം.രണ്ട് നേതാക്കളുടെയും വാദങ്ങൾ കേട്ട ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റിയുടെ യോഗത്തിൽ, ബിജെപി എംപിയുടെ പ്രസ്താവനകളിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് സഭയിൽ ഖേദം പ്രകടിപ്പിച്ചതെന്ന് ബിധുരിയെ ഉദ്ധരിച്ച് വൃത്തങ്ങൾ അറിയിച്ചു.മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയതിന് രമേഷ് ബിധുരിയെയും, സഭയിൽ ചന്ദ്രയാൻ-2 ചർച്ചയ്ക്കിടെ അനുചിതമായി പെരുമാറിയതിന് ഡാനിഷ് അലിയെയും ഡിസംബർ ഏഴിന് വാക്കാൽ തെളിവ് നൽകാൻ കമ്മിറ്റി വിളിപ്പിച്ചിരുന്നു.