തിരുവനന്തപുരം: നവകേരള സദസ് അവസാനിക്കുന്നതോടെ കേരളത്തിലെ മന്ത്രിമാർ ഇന്ന് കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാതെ, 44 ദിവസം മുഖ്യമന്ത്രി കൂട്ടിലിട്ട തത്തകളായിരുന്നു അവർ. മര്യദയ്ക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിൻ ചട്ടമ്പികൾക്ക് കള്ള് വാങ്ങി കൊടുത്ത് ചീത്ത വിളിപ്പിക്കുന്ന പരിപാടിയുണ്ട്. അത് പോലെ ഇപ്പോൾ മന്ത്രിമാരെ കൊണ്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ചീത്തവിളിപ്പിക്കുന്നു. ക്രിമനലുകളുടെ അകമ്പടിയിൽ നടക്കാൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോ? എന്നിട്ടാണ് വീരവാദം മുഴക്കുന്നത്. ഒറ്റയ്ക്ക് നടന്നു പോയപ്പോൾ ആരോ തോക്ക് കാണിച്ചു എന്നൊക്കെയാണ് പറയുന്നത്. കുട്ടിക്കാലത്ത് അയൽപക്കത്തെ ഏതെങ്കിലും കുട്ടികൾ കളിത്തോക്ക് കാണിച്ചതാകാനെ വഴിയുള്ളുവെന്നും വി.ഡി സതീശൻ പറഞ്ഞു