തൃശൂർ: തൃശൂരിൽ വൻ വ്യാജമദ്യ ശേഖരം പിടികൂടി. വെള്ളാഞ്ചിറയിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 15,000 ലിറ്റർ വ്യാജമദ്യവും 2,500 ലിറ്റർ സ്പിരിറ്റും കണ്ടെടുത്തു. ആളൊഴിഞ്ഞ കോഴിഫാമിന്റെ മറവിലാണ് വ്യാജമദ്യ നിർമാണ യൂണിറ്റ് പ്രവർത്തിച്ചത്. ബിജെപി മുൻ പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ കെപിഎസി ലാൽ അടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകത്തിൽ നിന്ന് സ്പിരിറ്റ് എത്തിച്ചാണ് വ്യാജമദ്യം നിർമിക്കുന്നത്. രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്.