കൊല്ലം: കേരള സമ്പദ്ഘടനയുടെ തകർച്ചക്ക് 90 ശതമാനവും ഉത്തരവാദി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി സാമ്പത്തികകാര്യ വിദഗ്ധ ഡോ മേരി ജോർജ് എഴുതിയ “കേരളസമ്പദ്ഘടന നിഴലും വെളിച്ചവും” ചർച്ചാ സമ്മേളനം പ്രസ്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കടം വാങ്ങിക്കൂട്ടി നേരത്തെ വാങ്ങിയ കടത്തിന്റെ പലിശ കൊടുക്കുന്ന സർക്കാരിന് അധികനാൾ പ്രവർത്തിക്കാനാവില്ല.കേരള ഫിനാൻഷ്യൽ റെസ്പോൺസിബിലിറ്റി ആൻഡ് ബഡ്ജറ്റിങ് മാനേജ്മെന്റ് നിയമം ലംഘിച്ചു കടം വാരിക്കൂട്ടിയ സർക്കാർ റവന്യൂ വരുമാനത്തിലും നികുതി പിരിവിലും അലംഭാവം കാണിച്ചു കേരളത്തെ കടക്കെണിയിലാക്കി. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി യുവാക്കളുടെ കൂട്ട പലായനമാണ്.യുവാക്കൾക്ക് വേണ്ടത് തൊഴിലൊ സ്വയം തൊഴിൽ ചെയ്യാനുള്ള അടിസ്ഥാന സൗകര്യവും പിന്തുണയുമാണ്.രണ്ടും കേരളത്തിൽ കാണാനില്ല. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി വൈസ് ചെയർമാൻ അഡ്വ.പഴകുളം മധു അധ്യക്ഷത വഹിച്ചു.ഡോ.മേരി ജോർജ്,ഡോ.രാജീവൻ ആർ, ഡോ.പ്രിയേഷ് സി എ,ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്,ഡോ.നടക്കൽ ശശി,കെ സി രാജൻ എന്നിവർ പ്രസംഗിച്ചു.