ദേശാഭിമാനി വ്യാജ വാർത്തയുടെ ചുവടുപിടിച്ച് കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കേസെടുത്ത നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ദേശാഭിമാനിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ പൂർണ്ണരൂപം നിങ്ങൾക്കോർമ്മയുണ്ടോ? അൻസിൽ ജലീലിനെ. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന് പറഞ്ഞ് ദേശാഭിമാനി വാർത്ത കൊടുത്ത്, CPM നേതാക്കളും സൈബർ കൃമികീടങ്ങളും പാടി നടന്ന KSU സംസ്ഥാന നിർവ്വാഹക സമിതിയംഗംത്തെ. ജീവിക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് സ്ട്രോക്ക് വന്ന അച്ഛനെ നോക്കാൻ ചായക്കട തുടങ്ങിയ ആ ചെറുപ്പക്കാരനെ അപകീർത്തിപ്പെടുത്തിയ കഥ ഓർമ്മയുണ്ടോ?.. ആ പേര് നിങ്ങൾ മറന്നു പോയോ? പേടിക്കണ്ട. നിങ്ങളുടെ ഓർമ്മശക്തിക്ക് ഒന്നും പറ്റിയിട്ടില്ല. CPM ഉം ദേശാഭിമാനിയും പുതിയ നുണക്കഥകളും പുതിയ പേരുകളും കൊണ്ടുവന്നപ്പോൾ ഈ പേര് മറന്നു പോയതാണ്. പറഞ്ഞു വന്നത് വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ വന്ന വാർത്ത വ്യാജമാണെന്നും, അൻസിൽ അങ്ങനെ ചെയ്തിട്ടില്ലെന്നും, അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും പോലിസ് റിപ്പോർട്ട് വന്നു… ഇത്തരത്തിൽ CPMന്റെ എത്ര നുണബോംബുകൾ പൊട്ടിചീറ്റിയിരിക്കുന്നു, ഇനി ചീറ്റാനിരിക്കുന്നു… ഇനിയെത്ര അൻസിൽ ജലീലുമാർ. ഇങ്ങനെയൊക്കൊ കളളം പറഞ്ഞും പ്രചരിപ്പിച്ചുമാണ് CPM നാട്ടിൽ പ്രവർത്തിക്കുന്നത്.