Latest News

ഇലന്തൂർ നരബലികേസ്; ര­ണ്ടാം പ്രതിയുടെ ജാ­മ്യാ­പേക്ഷ ഹൈക്കോടതി ത­ള്ളി

Tue Jan 2024 | 04:37:12 news

ഇലന്തൂരിലെ ഇരട്ടനരബലി കേസി­ലെ ര­ണ്ടാം പ്രതിയായ ലൈല ഭഗ­വല്‍­സിം­ഗി­ന്‍റെ ജാ­മ്യാ­പേക്ഷ ഹൈക്കോടതി ത­ള്ളി. ജസ്റ്റീസ് സോഫി തോമസ് ആ­ണ് ഹര്‍­ജി പ­രി­ഗ­ണി­ച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല കോ­ട­തി­യെ സ­മീ­പി­ച്ചത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നല്‍കരു­തെന്നും പ്രോ­സി­ക്യൂ­ഷന്‍ കോ­ട­തി­യില്‍ വാ­ദി­ച്ചു. നേര­ത്തേ വാ­ദം പൂര്‍­ത്തിയാ­യ കേ­സി­ലാ­ണ് കോട­തി ഇ­ന്ന് വി­ധി പ­റ­ഞ്ഞത്. എറണാകുളം കാലടി സ്വദേശിനി റോസ്‌­ലിന്‍, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെ­ടു­ത്തി­യെ­ന്നാ­ണ് കേസ്. മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗ­ത്ത്­ കു­ഴി­ച്ചി­ടു­ക­യാ­യി­രുന്നു.

VIDEO