Latest News

ആശുപത്രികളിൽ ചികിൽസ മുടങ്ങുന്നു; സർക്കാർ നൽകാനുള്ളത് 1353 കോടി

Wed Jan 2024 | 04:55:19 news

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അഴിമതിയും ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതിഗുരുതരമായിരിക്കെ, വിവിധ ആശുപത്രികളിലെ ചികിൽസ മുടങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കായി ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി രൂപയാണ്. ഉമ്മൻചാണ്ടി സർക്കാർ ആവിഷ്ക്കരിച്ച കാരുണ്യ പദ്ധതി ഈ സർക്കാരിന്റെ കാലത്ത് ആകെ താളം തെറ്റി. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും ആശുപത്രികൾക്ക് നൽകാനുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്‌പി)സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷം പേർക്ക് ആശുപത്രി ചികിൽസയ്ക്കായി പ്രതിവർഷം 5 ലക്ഷം രൂപവരെ നൽകുന്നതാണ് പദ്ധതി. സർക്കാർ നിയന്ത്രണത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ആശുപത്രികളിലോ സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിൽസ ലഭിക്കും. കുടിശിക നൽകാത്തതിനാൽ പല ആശുപത്രികളും ചികിൽസയ്ക്ക് തയാറാകുന്നില്ല. കാരുണ്യ ബനവലന്റ് പദ്ധതികാരുണ്യ ബനവലന്റ് പദ്ധതി മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിൽസാ സഹായം ലഭിക്കുന്നത്. കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും. ഈ രണ്ടു പദ്ധതികളിലുമായി 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും എംപാനൽ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. കുട്ടികളുടെ ജനന വൈകല്യങ്ങൾ, രോഗങ്ങൾക്ക് ചികിൽസ നൽകുന്നതിനായി ആവിഷ്കരിച്ച ആർബിഎസ്കെ പദ്ധതിയും താളം തെറ്റി. 5,95,67,784 രൂപയാണ് സർക്കാർ നൽകാനുള്ള കുടിശിക. പതിനെട്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായുള്ള ആരോഗ്യകിരണം പദ്ധതിയിൽ 13,82,59,875 രൂപ കുടിശികയുണ്ട്. നവജാതശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടിക്കൾക്കുവരെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിൽസ നൽകുന്ന ഹൃദ്യം പദ്ധതി കുടിശിക 1,23,00,468 രൂപയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസ് പദ്ധതിയുടെ ഗതിയും മറ്റൊന്നല്ല. 15000രൂപയുടെ സൗജന്യ ചികിൽസയും 2 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും ലഭിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 7,31,470 രൂപ കുടിശികയുണ്ട്. അമ്മയും കുഞ്ഞും പദ്ധതിക്ക് 7,11,46,012 രൂപയും ബിപിഎൽ വിഭാഗക്കാർക്ക് ക്യാൻസർ ചികിൽസയ്ക്ക് 3 ലക്ഷംരൂപവരെ ലഭിക്കുന്ന പദ്ധതിയായ സുകൃതത്തിന് 7,72,64,123 രൂപയും കുടിശിക വരുത്തിയിട്ടുണ്ട്.

VIDEO