തിരുവനന്തപുരം: 65 ലക്ഷത്തോളം വരുന്ന പാവപ്പെട്ടവർക്ക് ഏർപ്പെടുത്തിയ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇക്കുറിയും നയാ പൈസ കൂട്ടിയില്ല. ഇതിന്റെ പഴി കേന്ദ്ര സർക്കാരിന്റെ മേൽ ചുമത്തുകയും ചെയ്തു. കേന്ദ്രം കനിയാത്തതു കൊണ്ടാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങുന്നതിനു കാരണം. അടുത്ത സാമ്പത്തിക വർഷം മുതൽ പെൻഷൻ വിതരണം സാധാരണ നിലയിലാക്കുമെന്ന വൃഥാ വാഗ്ദാനവും മന്ത്രി നൽകി. അഞ്ചു വർഷം കൊണ്ട് 2,500 രൂപയാക്കി ഉയർത്തുമെന്നായിരുന്നു ഇടതു മുന്നണി വാഗ്ദാനം.