പത്മജയെ എടുത്തതുകൊണ്ട് കാൽക്കാശിന്റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന് സഹോദരൻ കെ.മുരളീധരൻ എംപി. പത്മജക്ക് കോൺഗ്രസ് നൽകിയത് മുന്തിയ പരിഗണനയാണ്. ചില വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ തിരഞ്ഞെടുപ്പ്. ബിജെപിയിലേക്ക് പോകുമെന്ന് പത്മജ സൂചന പോലും നൽകിയില്ല. വർക് അറ്റ് ഹോമിലുള്ള ആളുകൾക്ക് ഇത്രയും സ്ഥാനം മതിയെന്നും കെ.മുരളീധരൻ പരിഹസിച്ചു. പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് കെ മുരളീധരൻ. വർഗീയശക്തിയുടെ കൂടെ പോയതിന് അച്ഛഛൻ്റെ ആത്മാവ് പൊറുക്കില്ല. പാർട്ടിക്കെതിരെ നിൽക്കുന്നത് സഹോദരി ആയാലും സന്ധിയില്ല. കെ കരുണാകരൻ്റെ അന്ത്യവിശ്രമ സ്‌ഥലത്ത് സംഘികൾ നിരങ്ങാൻ അനുവദിക്കില്ല. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തതായി അറിയില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.