കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന ‘മഹിള ന്യായ്’ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. നിർധനരായ സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി ലഭ്യമാക്കും. എല്ലാ ജില്ലകളിലും വനിതാ ഹോസ്‌റ്റൽ, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് പ്രത്യേക വരണാധികാരി എന്നീ ഉറപ്പുകളും മുന്നോട്ടുവച്ചു. കർഷകർ, ആദിവാസി വിഭാഗം വനിതകൾ എന്നിവർക്കുള്ള ന്യായ് ഉറപ്പുകൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാക്കും. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയിൽ നടന്ന വനിതാ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ സുപ്രധാന പ്രഖ്യാപനം.