മദ്യനയ കേസിലെ അഴിമതിപണം മുഴുവൻ പോയത് ബിജെപി അക്കൗണ്ടിലേക്കെന്ന് ആംആദ്മി പാർട്ടി. കേസിലെ മാപ്പുസാക്ഷിയായ വ്യവസായി അറസ്റ്റിലായതിനു പിന്നാലെ ഇലക്ടറൽ ബോണ്ട് വഴി ബിജെപിയ്ക്ക് പണം നൽകി. പണം പോയ വഴി അന്വേഷിക്കാൻ ഇ ഡി തയ്യാറാണോയെന്നും വെല്ലുവിളിച്ച് ആംആദ്മി പാർട്ടി. ‘മാപ്പു സാക്ഷി ബിജെപിയ്ക്ക് പണം നൽകിയ ആൾ,’ പണം നൽകിയത് ശരത് ചന്ദ്ര റെഡ്‌ഡിയാണെന്നും ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ടില്‍ പണം നല്‍കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ കൂടി പുറത്തുവിട്ടുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വെളിപ്പെടുത്തൽ. അർബിന്ദോഫാർമ കള്ളപ്പണം വെളുപ്പിച്ചതായും ആരോപിച്ചു. ജെ പി നദ്ദയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം സഹകരിച്ചില്ലെങ്കിൽ ബിജിപിയെ പ്രതിചേർക്കണമെന്നും അതിഷി പറഞ്ഞു. അതേസമയം ഡൽഹി ഷഹീദ് പാർക്കിൽ ആംആദ്മി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.