26-04-2025
ലോകനേതാക്കളുടെ, സമീപകാലത്തെ ഏറ്റവും വലിയ ഒത്തുചേരലിനായിരിക്കും വത്തിക്കാൻ ഇന്നു സാക്ഷ്യം വഹിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം പേർ സംസ്കാരച്ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാൻ ഇന്നലെയും വത്തിക്കാനിലേക്ക് ജനപ്രവാഹമായിരുന്നു.രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വത്തിക്കാനിൽ എത്തി.ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു. ഇന്നത്തെ സംസ്കാരശുശ്രൂഷയിലും രാഷ്ട്രപതി പങ്കെടുക്കും.രാഷ്ട്രപതിക്കൊപ്പം കേന്ദ്ര പാർലമെന്ററികാര്യ-ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസ എന്നിവരുമുണ്ട്.കേരളത്തിൽനിന്നു സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലെത്തി. വത്തിക്കാനിലെത്തിയ രാഷ്ട്രപതിയെ കർദിനാൾ മാർ ജോർജ് കൂവക്കാട്ടും സിബിസിഐ പ്രസിസന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ചേർന്ന് സ്വീകരിച്ചു